Wednesday, November 16, 2011


വിലാപം
മാളു പാടത്ത് കളിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു ,പെട്ടന്നാണ് അത് സംഭവിച്ചത് ,മാളു നിന്റെ അച്ഛന്‍ .....നിന്റെ അച്ഛന്‍ അവള്‍ ഏങ്ങല്‍ അടിച്ചു
എന്താ അമ്മു ..എന്താ എന്നു പറ ,അമ്മു ഒന്നും മിണ്ടിയില്ല ,,മാളു കിതച്ചു കൊണ്ടു ഓടി വീട്ടില്‍ എത്തിയപ്പോള്‍ ,,ഇതു എന്താ മുറ്റത്തു ഒരുകൂട്ടം ആളുകള്‍ !
അവള്‍ വീട്ടില്‍ അകത്തു കേറി നോക്കിയപോള്‍ ,ഉത്തരത്തില്‍ ഒരു മുഴം കയരിന്മേല്‍ തന്റെ അച്ഛന്‍ " അച്ഛാ " ... അവള്‍ക്കു സങ്കടം അടക്കാന്‍ ആയില്ല
തൊട്ടരികില്‍ അമ്മ ഒരു ഭ്രാന്തി യെപോലെ ..ഒന്നുമറിയാതെ കൊച്ചനുജനും .എന്ത് ചെയ്യണം എന്നു അറിയാതെ ആയിപോയി അവള്‍ .

ആള്‍ കൂട്ടത്തില്‍ നിന്നും സംസാരം ഉയര്‍ന്നു ,വീടിനു അടുത്ത് ഉള്ള രണ്ട് അയല്‍ക്കാര്‍ ആണ് രാമുവും ,സോമുവും ...എന്തിനാണാവോ ഇദേഹം
ഇങ്ങനെ കാണിക്കാന്‍ ഉള്ള കാരണം സോമാ...എന്നോട് പറഞ്ഞിരുന്നു കൃഷിയില്‍ നഷ്ടം വന്നപ്പോള്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍
കൃഷ്ണേട്ടന്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു ,കുറച്ചു നാള്‍ ആയി ജപ്തി നോട്ടീസ് വന്നു കൊണ്ടു ഇരിക്കുകയാണു ,എന്ത് എങ്കിലും ഒരു
പരിഹാരം ചെയ്യണം എന്നു എന്നോട് പറഞ്ഞിരുന്നു ...പക്ഷെ ഈ കടും കൈ ചെയുമെന്നു തീരെ വിചാരിച്ചില്ല ..കഷ്ടം ,
ജനുവേടതിയുടെയും ,കുട്ടികളുടെയും സ്ഥിതി ഓര്‍ക്കുമ്പോള്‍ .......

നാളുകള്‍ക്ക് ശേഷം മുറ്റത്തു ഒരു ജീപ്പ് വന്നു നിന്നു ,അമ്മെ ..ദേ ..ആരോ വരുന്നു ....
ആരാണാവോ ........?????
അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു ..
ഞങ്ങള്‍ ബാങ്കില്‍ നിന്നും വന്നവര്‍ ആണ് ,,ഈ വീടും സ്ഥലവും ജപ്തി ചെയ്യുക ആണ്
അത് കേട്ടതും അമ്മ തല ചുറ്റി വീണു .. അമ്മേ ........
വേഗം പെട്ടിം ,കിടക്കേം എടുത്തു കൊണ്ടു ഇറങ്ങിക്കോ ...
മറുത് ഒന്നും പറയാതെ അവര്‍ പെട്ടിം എടുത്തു കൊണ്ടു ഇറങ്ങി ..എങ്ങോട്ട് പോകണം എന്നു ഊഹാമില്ലാതെ
നടന്നു നീങ്ങി .. മനസ് നീറുന്നുണ്ടായിരുന്നു ...

മാളു തന്റെ മാവിനേയും ,കൊച്ചു പേര മരതോടുമൊക്കെ യാത്ര പറഞ്ഞു ,അവള്‍ തന്റെ സമിര്ധിയുടെ കാലം ഓര്‍ത്തു പോയി .

വയലുകള്‍ പൊന്‍ കനി ചൂടി നില്‍ക്കും കളകള ആരവം മുഴക്കി ഒഴുകുന്ന കൊച്ചരുവി ,വയലിന്റെ അരികിലെ മുള കൊമ്പില്‍
വന്നു തന്നോട് മിണ്ടുന്ന കുഞ്ഞാറ്റ കിളി .തന്റെ ഉറ്റ സുഹൃത്തായ താന്‍ പരിഭവങ്ങള്‍ പറയുന്ന കൊച്ചു പേര ..
മാവു ,മാവിന്‍ കൊമ്പത്ത് മാങ്ങാ തിന്നാന്‍ വരുന്ന അണ്ണാന്‍ ,അച്ഛന്റെ കൃഷിയില്‍ നഷ്ടം വന്നപ്പോള്‍ ഞങ്ങള്‍ക്ക്
ദാരിദ്ര്യം അനുഭവിച്ചില്ല .മാവു ഞങ്ങള്‍ക്ക് മാങ്ങാ തന്നു .........
അതുപോലെ ഒരുപാടു ഒരുപാടു സുഹൃത്തുക്കള്‍ ..ഇവയെല്ലാം വിട്ടു പിരിയാന്‍ അവള്‍ക്കു കഴിഞ്ഞില്ല ,അവളുടെ ശരീരം
മാത്രം അവിടെ ഇല്ലാതെ ഇരുന്നോള്..മനസ് അവിടെ അവിടെ തന്നെ ആയിരുന്നു .

പെട്ടെന്ന് അമ്മ വിളിച്ചു...മോളെ ....അവള്‍ ഞെട്ടി എഴുനേറ്റു ..
നീ എന്താ ആലോചിക്കുന്നെ ? ഞാന്‍ നമ്മുടെ വീടിനെയും ,സുഹൃത്തുക്കളെയും എല്ലാം ഓര്‍ത്തു അവള്‍ പറഞ്ഞു
എല്ലാം പോയി നമ്മുടെ നല്ല കാലം നഷ്ടമായി മോളെ ..അമ്മ പറഞ്ഞു
നമ്മുടെ വീടും ,വയലും ,കുളവും ,എല്ലാം ഇടിച്ചു നിരത്തി വലിയ സ്ഥാപനങ്ങള്‍ രൂപപെടാന്‍ പോവുകയാണ്
ഇനി മുതല്‍ ഈ കട തിണ്ണ യാണ് നമ്മുടെ "വീട് "
അങ്ങനെ തെരുവിലേക്ക് വലിച്ചു എറിയപെട്ട ജീവിതങ്ങള്‍ ആഹാരത്തിനും ,ജലത്തിനും വേണ്ടി അലയുന്നു ..

Sunday, September 13, 2009

മഴക്കാലം

ഈ മഴക്കാലം കാണുമ്പൊള്‍
ഞാന്‍ ഓര്‍ത്തു പോകുന്നു
എന്റെ മുത്തശ്ശി പറഞ്ഞു തന്ന
ആ കഥയുടെ വിസ്മയം
മഴയുടെ രസങ്ങള്‍ ആസ്വദിച്ചു
കളിക്കാനുള്ള ഭാഗ്യം
എനിക്ക് കിട്ടിയില്ലല്ലോ
ഈന്നോന്നു മഴയത്ത് ഇറങ്ങിയാല്‍
പനി,ഗുനിയ ,വൈറസ് എന്നിങനെ അനവധി
രോഗംങള്‍
എന്തു മലിനമാണ്‌ ഈ ഭുമി
എന്തു മടുതതാണ് ഈ ജീവിതം

ഈ മലിനമായ ഭുമിക്കിയടിയില്‍
എനിക്ക് കുളിര്‍മയെകിയ
മഴേ നിന്നെ ഞാന്‍ ഒരുപാടു
സ്നേഹിക്കുന്നു .....

Sunday, December 7, 2008

ബഞ്ച് പെന്‍സിലിനോട് തന്റെ കഥ പറയുന്നു.

എന്റെ ജനനം വയനാട്ടിലാണ്....
ഞാനൊരു ആഞ്ഞിലിയായിരുന്നു.ഒരു ദിവസം സന്തോഷത്തോടെ
ഇരിക്കുമ്പോള്‍ രണ്ട് മരം വെട്ടുകാര്‍ വന്നു എന്നെ മുറിച്ചു ,എനിക്ക്
ഒരുപാട് വേദനയെടുത്തു....ലോറിയില്‍ കയറ്റി മില്ലില്‍ കൊണ്ടുപോയി വീണ്ടും മുറിച്ചു
അപ്പോഴും എനിക്ക് നന്നായി വേദനയെടുത്തു....പിന്നീട് എന്നെ ആശാരിമാര്‍
കൊണ്ടുപോയി ബഞ്ചാക്കി മാറ്റി.അപ്പോള്‍ എനിക്ക് സന്തോഷം തോന്നി....
എന്തിനെന്നോ....കുട്ടികള്‍ക്ക് ഇരിക്കാന്‍ സാധിക്കുമല്ലോ...
അപ്പോള്‍ എന്റെ കൂടെ കുറെ കൂട്ടുകാരുമുണ്ടായിരുന്നു...ഞങ്ങളെ എല്ലാവരെയും
പോളിഷ് ചെയ്തു എന്നിട്ട് ഞങ്ങളെ മേരിഗിരി സ്ക്കൂളിലേക്ക് കൊണ്ടുപോയി...
അതില്‍ കുറച്ചു പേരെ നാലാം ക്ലാസ്സില്‍ കൊണ്ടുപോയി വച്ചു...പകുതിപ്പേരെ
ഞാന്‍ ഇതുവരെ കണ്ടിട്ടില്ല....
ഞാന്‍ നിന്നെ അനന്തുവിന്റെ കൈയ്യില്‍ പലപ്പോഴും കണ്ടിട്ടുണ്ട്
പക്ഷെ ഇതുവരെ നിന്നൊടു മിണ്ടാന്‍ സാധിച്ചില്ല....ഇപ്പോഴാണ് നിന്നൊടൊന്നു
മിണ്ടാന്‍ പറ്റിയത്...
അയ്യോ....നേരം വെളുത്തു ക്ലാസ്സ് മുറി ഇപ്പോള്‍ തന്നെ തുറക്കും...
ഹായ്.....ഇപ്പോള്‍ തന്നെ അനന്തു വരും....


നീരജ പ്രേംനാഥ്
ക്ലാസ്സ് 4

Friday, December 5, 2008

ചെമ്പരത്തിപ്പൂവിന്റെ ആത്മകഥ..

ഞാന്‍ ഒരു കൊച്ചു വീടിന്റെ മുറ്റത്താണ് പൊട്ടിവിരിഞ്ഞത്.
ആ വീട്ടിലെ പൂന്തോട്ടത്തില്‍ എന്റെയമ്മയും ഉണ്ടായിരുന്നു
ഒരു പ്രഭാതത്തില്‍ എന്നെ എന്റെയമ്മ പ്രസവിച്ചു അപ്പോള്‍
ഞാനോര്‍ത്തു ഈ ലോകം എത്ര സുന്ദരമാണ്,കിഴക്ക് സൂര്യനുദിക്കുന്നു
അങ്ങനെ പലതും ,പിന്നെയെനിക്ക് പല കൂട്ടുകാരേയും കിട്ടി..
എന്റെ തേന്‍ കുടിയ്ക്കാന്‍ പലരും വന്നുപോയി,എന്നെ പിഴുതെടുക്കാന്‍ പലരും വന്നു പക്ഷെ ഭാഗ്യം കൊണ്ട് ഞാന്‍
രക്ഷപ്പെട്ടു,ഉച്ചയായി സൂര്യന്‍ എന്നെ വാട്ടിപ്പൊരിച്ചു..
അപ്പാള്‍ ഞാന്‍ ദാഹിച്ചു വലഞ്ഞു ..പിന്നെ വൈകുന്നേരം
ആയപ്പോളാണ് എനിക്ക് ആശ്വാസം തോന്നിയത്..പിന്നെ
കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കൂരിരുട്ടായി തുടങ്ങി..എനിക്ക്
വല്ലാതെ പേടി തോന്നി.അപ്പോള്‍ എന്റെയമ്മ പറഞ്ഞു..
മോളെ..നീ പേടിയ്ക്കേണ്ട,ഞാനില്ലേ കൂടെ,അപ്പോളാണ് എനിക്ക്
ആശ്വാസമായത്....
പ്രഭാതമായി അപ്പോള്‍ ദാ... എന്റെ തൊട്ടടുത്ത് നില്‍ക്കുന്ന റോസാ
ചെടിയില്‍ ഒരു പനിനീര്‍ പൂവ്,അപ്പോള്‍ അവളും ഞാന്‍ പറഞ്ഞ അതേ വാചകങ്ങള്‍ തന്നെ പറഞ്ഞു,അപ്പോള്‍ ഞാന്‍ പറഞ്ഞു
നീ പറഞ്ഞതെല്ലാം തെറ്റാണ്,,ഞാന്‍ ഇന്നലെയാണ് ജനിച്ചത്
നീ പറഞ്ഞ അതേ വാക്കുകള്‍ തന്നെയാണ് ഞാനും പറഞ്ഞത്,
പക്ഷേ സൂര്യന്‍ നമ്മളെ വാട്ടിപ്പൊരിക്കും..പിന്നീട് ഞങ്ങള്‍
രണ്ടുപേരും കൂട്ടുകാരായി,അവളെയും പറിച്ചെടുക്കാന്‍ പലരും
വന്നു പോയി.അവളുടെ തേന്‍ കുടിക്കാന്‍ പലരും വന്നു,ഉച്ചയായി
ഞങ്ങള്‍ രണ്ടും വാടിപ്പൊരിഞ്ഞു..അപ്പോളാണ് ഒരിളങ്കാറ്റ്
വീശിയത്...ഞാന്‍ ഞെട്ടറ്റ് താഴെ വീണു........

നീരജ പ്രേംനാഥ്